വികൃതികള്‍



വികൃതികള്‍ 

 വിദ്യാര്‍ഥികളുടെ കൃതികള്‍

സമ്മാനാര്‍ഹമായ ചില രചനകള്‍ 

കിനാവ് - ശ്രുതി.പി
 
 ഏതോ നിഗൂഢമാം വഴിയരികില്‍
ഞാനറിയാതേയെന്‍ മനം സഞ്ചരിച്ചു.
പച്ച പുതച്ചൊരീ ഗ്രാമങ്ങളില്‍
കൊച്ചരുവികളും പൂന്തോപ്പുകളും
സ്നേഹമാം പ്രജകളും പൂമ്പാറ്റകളും
എങ്ങും നിറയുന്നു സന്തോഷം
പെട്ടന്നതാ ഗ്രാമം പ്രത്യക്ഷമായി
എല്ലാ കനവെന്ന സത്യം
ഞാന്‍ തിരിച്ചറിഞ്ഞു.
എന്‍ ഗ്രാമത്തിലേക്കൊന്നു
തിരിഞ്ഞു നോക്കി
ശേഷിച്ച പൂക്കളും,പുഴകളും പടുകൂറ്റന്‍ ബില്‍ഡി-
ങ്ങും നിരപ്പാര്‍ന്ന പ്രകൃതിയും
ജനങ്ങളും...........
എല്ലാം കിനാവെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു.
====================================
കഥ
ഉണരാത്ത ഉറക്കം
പവിത്രപണിക്കര്‍
ആ മഴത്തുള്ളികള്‍ മണ്ണില്‍ വീണുകൊണ്ടിരു-
ന്നു. മണ്ണിന്റെ ഗന്ധവും നുകര്‍ന്നുകൊണ്ട് കാറ്റ്
ഓടി നടക്കുകയാണ്.
അയാള്‍ ഒരു പഴുത്ത മാങ്ങ പറിച്ച് തന്റെ
അധരങ്ങളോടു ചേര്‍ത്തു....അപ്പോഴേക്കും.
അച്ഛാ...” എന്ന ഒരു നീണ്ടവിളി.
എന്താ ഈ ചെയ്യുന്നെ "?
അത്... പിന്നെ" "ഡോക്ടര്‍ പറഞ്ഞതല്ലെ
ഇതൊന്നും കഴിക്കെരുതെന്ന്.... എന്നിട്ടിപ്പൊ"
എനിക്കൊന്നും ഉണ്ടാവില്ല്യാ മോളെ...
"മതി, മതി ആ...അച്ഛന്‍ രാവിലത്തെ ഗുളിക
കഴിച്ചൊ?” “അത്..”
അത് "
ആ കഴിച്ചിട്ടിണ്ടാവില്ല്യാ എല്ലാം ഞാന്‍
കൊണ്ടരണല്ലൊ?അച്ഛന്‍ വരൂ നമുക്ക് വിശ്ര-
മിക്കാം. ഈ സമയത്ത് നല്ല വിശ്രമം വേണമെന്നല്ലെ പറഞ്ഞത് ...വരൂ"
നല്ല കുട്ട്യല്ലെ? അച്ഛന്റെ മോള് ആ മാങ്ങ...
ഒന്ന് തര്വൊ? എത്രായാലും ഞാന്‍ നട്ടു വളര്‍-
ത്തിയതല്ലെ? അത് ഒന്നു കഴിച്ചോട്ടെ?...
ഇനി കഴിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ
അച്ഛന്റെ മുഖം കണ്ട് അവളുടെ മനസലിഞ്ഞു.
അച്ഛാ ഇങ്ങനെ ഒന്നും പറയരുത് ഞാന്‍ തരാം
അവള്‍ കണ്ണുതുടച്ചു. ആ മാങ്ങയെടുത്ത് അവള-
ച്ചനുകൊടുത്തു. വരൂ...നമുക്ക് പോകാം ഇനി
നാളെ വരാം അച്ഛന്‍ വരൂ...ഉം അച്ഛന്റെ
താങ്ങായി അവള്‍ നടന്നു. വീടിന്റെ ഉമ്മറത്തി-
ണ്ണയില്‍ എത്തിയപ്പോള്‍ അച്ഛന്‍ പറഞ്ഞു.
ഗുളിക എടുക്ക് കഴിക്കട്ടെ...
...അച്ഛനാ ചാരുകസേരയിലേക്കിരുന്നോ-
ളൂ. ഇതും പറഞ്ഞ്കൊണ്ട് അവള്‍ അടക്കളയിലേക്ക് നടന്നു.അടുക്കള വാതിലടച്ച്
ആ വാതില്‍ ചാരികൊണ്ട് അവള്‍ കരഞ്ഞു.
ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ദുഖം
അണപൊട്ടിയൊഴുകി അത് കണ്ണീര്‍ മഴയായി
പെയ്തു കൊണ്ടിരുന്നു. അച്ഛനറിയില്ല ഒരു വലിയ അസുഖം അച്ഛനെകാര്‍ന്നുതിന്നു
കൊണ്ടിരിക്കയാണെന്ന്. ഇന്നും അച്ഛന്‍ ആ
അസുഖത്തെ വലുതാക്കി കണ്ടിട്ടില്ല. ...
അച്ഛന്‍ കാത്തിരിക്കണുണ്ടാവും. വെള്ളമെടുക്ക-
ട്ടെ...അവള്‍ ചെമ്പുചെരിച്ച് വെള്ളമെടുത്തു.
ഗുളികയുമായി ഉമ്മറത്തേക്ക് വന്നു.അച്ഛാ...
ആ ഇത്രവേഗം ഉറങ്ങിയോ? ഇതാ കുഴപ്പം.
ഗുളിക കഴിക്കൂ...അച്ഛാ...അച്ഛാ...അച്ഛാ...
അച്ഛന്റെ ശരീരം കുലുങ്ങി. വീണ്ടും അവള്‍
വിളിച്ചു നോക്കി. പക്ഷെ ആ കണ്ണുകള്‍ തുറന്നില്ല, ആ കയ്യുകള്‍ അവള്‍ക്കു നേരെ നീട്ടിയില്ല, ആ അധരങ്ങള്‍ അവള്‍ക്കുവേണ്ടി
ചലിച്ചില്ല. അച്ഛാ...എന്നെ വിട്ട് പോയല്ലോ?
എന്നെ ഈ ലോകത്ത് ഒറ്റക്കാക്കിയല്ലെ?
എന്തിനാ എന്നോടിത് ചെയ്തത് ദേ പേടിപ്പിക്കാതെ കണ്ണുതുറന്നെ, എന്നെ പറ്റി-
ക്കണ്ടാട്ടൊ കണ്ണ് തുറക്ക് അച്ഛാ...ഗുളിക വേണ്ട
എഴുന്നേല്‍ക്ക് എന്നിട്ടും മറുപടി ഉണ്ടായില്ല.
അച്ഛന്‍ ഒന്നും പറഞ്ഞില്ല. അവളുടെ കയ്യില്‍
നിന്നും ആ ഗ്ലാസ്സ് വീണ് പൊട്ടി. അച്ഛാ..അച്ഛാ
ആ നിലവിളി അവിടമാകെ മുഴങ്ങി. അപ്പോഴും
പുറത്ത് മഴത്തുള്ളികള്‍ മണ്ണില്‍ വീണു കൊണ്ടിരുന്നു.

ഒരു പുനര്‍ജന്മം
ഫാത്തിമ ഷല്‍മിജ 7.D
രവിക്ക് ഈയിടയായി ഭയങ്കര ചുമയാണ്.
ഡോക്ടറെ കാണിച്ചിട്ടില്ല. അതിന് കുറെ ചിലവ് വരും. രവി ഒരു കൂലിപ്പണിക്കാരനാണ്.
അന്യരുടെ പാടത്തും തൊടിയിലും പണി എടുത്ത് കിട്ടുന്ന തുച്ചമായ കാശുകൊണ്ട്
പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നു. ഭാര്യ
ജാനകിയും ഇടയ്ക്ക് കടത്തിണ്ണ അടിച്ചുവാരാന്‍ പോകും. കണ്ടു വരുന്ന ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ അവര്‍ അന്നത്തേക്ക് ഉള്ള വകയായി. മൂത്ത മകന്‍
മനു ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. അവന്
പഠനത്തില്‍ ഒട്ടും താല്‍പര്യമില്ലെങ്കിലും ചിത്ര
രചനക്ക് കേമനാണ്. ഇളയ മകള്‍ രാജി ഒന്നാം ക്ലാസിലാണ്. അവള്‍ മിടുക്കിയാണ്.
രവിയുടെ നിര്‍ത്താതെ ഉളള ചുമ കാരണം രാജിക്ക് പഠിക്കാന് പറ്റുന്നില്ലെന്ന്
പരാതിയുണ്ട്. രാജി പരാതി കേള്‍ക്കുമ്പോള്‍
അമ്മയ്ക്കും സങ്കടമാണ്. കുറേ നാടന്‍ മരുന്നുകള്‍
പരീക്ഷിച്ച് നോക്കി. ഫലമൊന്നും കാണുന്നില്ല. അടുത്തുള്ള ആയൂര്‍ വൈദ്യശാലയില്‍ നിന്നും വാങ്ങിയ മരുന്നും
മുടങ്ങാതെ കഴിക്കുന്നുണ്ട്. എന്നിട്ടും ഒരു കുറവുമില്ല. ഡോക്ടറുടെ മുറിയിലേക്ക് കയറുമ്പോള്‍ ജാനകിയുടെ നെഞ്ചിടിപ്പ്
വര്‍ദ്ധിച്ചു. അവള്‍ മനമുരുകി ദൈവത്തോട്
പ്രാര്‍ത്ഥിച്ചിരുന്നു. രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഡോക്ടറുടെ സുന്ദരമായ
പുഞ്ചിരി കണ്ടപ്പോള്‍ ജാനകിക്ക് സമാധാന-
മായി. എന്നാലും "ഈശ്വരനേ,എന്റെ രവി
ഏട്ടന് ഒന്നും വരുത്തല്ലെ" എന്ന പ്രാര്‍ത്ഥന
അവളുടെ ഉള്ളില്‍ നിറഞ്ഞു നിന്നു. പ്രതീക്ഷി-
ച്ചിരുന്ന പോലെതന്നെ ധാരാളം ചിലവുവരുന്ന
പരിശോധനകള്‍ നടത്തേണ്ടിവന്നു. അടുത്ത വീട്ടിലെ സുലൈമാന്‍കാക്കയുടെ കയ്യിലെ പണം കൊണ്ടാണ് ചെയ്തത്.
പരിശോധനക്കുശേഷം ഡോക്ടര്‍
ജാനുവിനെ വിളിച്ച് സ്വകാര്യമായി ചിലതെ-
ല്ലാം പറഞ്ഞിരുന്നു. ജാനു ഒരു നിസ്സഹായ
ഭാവത്തോടുകൂടി രവിയെ നോക്കി. ജാനുവിന്റെ
യും ഡോക്ടറുടേയും ഭാവത്തില്‍ നിന്ന് രവിക്ക് ചിലതെല്ലാം മനസ്സിലായിരുന്നു. തന്റെ അസു-
ഖത്തിനിടയില്‍ കുട്ടികളുടെ പഠനത്തില്‍ ജാനു
വളരെ അധികം ശ്രദ്ധിച്ചിരുന്നു. ജാനു ഇപ്പോള്‍ അയല്‍ വീടുകളില്‍ പണിക്ക് പോകുന്നുണ്ട്. ജാനുവിന്റെ കഠിനദ്ധ്വാനവും
നല്ല മനസ്സുമാണ് ആ കുടുംബത്തെ നിലനിര്‍-
ത്തുന്നത്.
രവിക്ക് തന്റെ അസുഖത്തെ കുറിച്ച്
പൂര്‍ണബോധം വന്നിരുന്നു.ഭാരിച്ച ചിലവ്
വരുന്ന ഒരു ഓപ്പറേഷനിലൂടെ മാത്രമായിരുന്നു
രവിയുടെ അസുഖം ഭേദമാക്കാന്‍ കഴിയുക-
യൊള്ളൂ.രവിക്ക് വൈകുന്നേരമായതോടെ
കലശലായ പനിതുടങ്ങി. സുലൈമാന്‍ കാക്ക-
യുടെ പുത്തന്‍ കാറില്‍ അവര്‍ നഗരത്തിലെ
വലിയ ഹോസ്പിറ്റില്‍ തന്നെ പോയി. കാറില്‍
നിന്ന് ഇറങ്ങിയ ഉടനെ രവിസുലൈമാന്‍ കാക്കയുടെയും ഡോക്ടറുടേയും കൈകളിലേക്ക്
തളര്‍ന്ന് വിഴുകയായിരുന്നു. ഒരുവിധത്തിലാണ്
രവിയെ റൂമിലേക്കെത്തിച്ചത്. സുലൈമാന്‍
കാക്കയുടെ സഹായത്താല്‍ ആശസ്ത്രക്രിയ
വിജയിച്ചെങ്കിലും അദ്ദേഹത്തിന് തിരിച്ച് കൊടുക്കാനുള്ള ഭാരിച്ചതുക കണ്ടെത്താനാകാതെ ജാനകി വിഷമിച്ചു.
അവള്‍ ശേഖരിച്ച് വെച്ചിരിക്കുന്ന തുകയുമായി
സുലൈമാന്‍കാക്കയുടെ വീട്ടിലെത്തി.
പക്ഷെ സുലൈമാന്‍കാക്ക അത് വാങ്ങാന്‍
കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ നല്ലമനസ്സിനെ
നന്ദിപറഞ്ഞ് ജാനകി മടങ്ങി.
ഒരു ജീവന്‍ തിരിച്ചു നല്‍കിയ സ-
ന്തോഷത്തില്‍ സുലൈമാന്‍കാക്കദൈവത്തിന്
സ്തുതിപറഞ്ഞു
മായുന്ന മാമ്പഴം
ശ്രീക്കുട്ടി.പി 5.B
 
പണ്ടുകാലമങ്ങോളമിങ്ങോളം ഞാന്‍
കടിച്ചു തീന്നിരുന്ന മാമ്പഴമെവിടെ പോയ്?
മാവിന്‍ ചുവട്ടിലിരുന്നു ഞാന്‍ പുസ്തകം വായിക്കുമ്പോള്‍
കാറ്റിന്റെ കൈകള്‍ പറിച്ചു തരാറുള്ള മാമ്പഴമെവിടെ പോയ്?
അണ്ണാനും ,കിളികളും മറ്റും കഴിക്കുന്ന
തേനൂറും ,മാധുര്യമുള്ള മാമ്പഴമെവിടെ പോയ്?
കാറ്റിലാടി ഉലഞ്ഞു പഴുത്തുവീഴാറുള്ള
കിളിചുണ്ടന്‍ മാമ്പഴമെവിടെപോയി?
ഉണ്ണിതന്‍ ചോദ്യെകേട്ടമ്മ-ഉത്തരം
നല്‍കിയതിങ്ങനെയായിരുന്നു
ഉണ്ണിതന്‍ മാവിന്‍തണലില്‍വീഴാറുളള
അണ്ണാനും കിളികളും മററും കഴിക്കുന്ന
കാറ്റിന്റെ കൈകള്‍ പറിച്ചുതരാറുളള
കാറ്റിലാടി ഉലഞ്ഞു പഴുത്തുവീഴാറുള്ള
മാമ്പഴമിന്ന് മാംഗോഫ്രൂട്ടിക്കും
മിഠായിക്കും ഉള്ളിലായുണ്ണി............
മരംവെട്ടാറുള്ള ദുഷ്ടന്‍മാര്‍ വന്ന്
അവയെവെട്ടിനശിപ്പിച്ചുയെന്നുണ്ണി.......
മായുന്നുണ്ണി നിന്‍മാമ്പഴവും
മാമ്പഴകാലവും മാറിമായുന്നു.


No comments:

Post a Comment